Sunday, September 2, 2012




വിശ്രവപുത്രി ശൂര്‍പ്പനഖ ജനനി ശൂര്‍പ്പണഖ
കാനന ശ്രോണിയില്‍ കണ്ടൊരാ കാല്പാടുകളെ
പ്രണയിച്ച കാര്‍മേഘസുന്ദരി....
കദനം നിറഞ്ഞൊരാ കാനന പ്രണയത്തില്‍
രാമാഭ്രാതാവാല്‍ അപമാനിതയായി...
ഒരു കയ്യില്‍ മുറിഞ്ഞോരാ ശ്രോതവും
മറുകയ്യില്‍ നിണമാര്‍ന്ന മാര്‍കച്ചയും താങ്ങി
ഏതോ കന്ദരത്തില്‍ അഭയം തേടി..
മണല്‍ തരി പോലെ പറന്ന കാലങ്ങളെ
മറികടന്നു പ്രാഭവം പൂണ്ടു ഇന്നവള്‍ രാമനെ തിരയുന്നു..
കണ്ടതോ കത്തി എരിയുന്നോരീ രാമഭൂമിയും...
മരണം വിതക്കുന്ന മനുഷ്യരെയും....
കടകമൂരി അവള്‍ പ്രളയം വിതച്ചു
പദങ്ങളില്‍ ഭൂമി കുലുക്കി...
അപ്പോഴും മാറാതെ നിന്നു പാപത്തിന്‍റെ
അര്‍ത്ഥം ചുമക്കുന്ന കഴുതയെ പോലെ മനുഷ്യനും...
മരണം വിപഞ്ചിക മീട്ടുന്നോരീ ലോകത്തില്‍ മറ്റൊരു രാമാവതാരത്തിനായി തപം ചെയ്യുന്നു കൈകസി നന്ദന..
കലിയുടെ അശ്വമേധം മുടക്കുവാന്‍
ശൂര്‍പ്പണഖ പുത്രന്മാര്‍ ജനിക്കട്ടെ...
മര്‍ത്യരെ....കേട്ടുകൊള്‍ക..!!!
നിങ്ങളില്‍ രാവണന്‍മാര്‍ നിഗ്രഹിക്കപ്പെടും...
രാമന്മാര്‍ ഭൂമി വാഴും...


ജഗ്ഗൂസ്........



No comments:

Post a Comment