Monday, August 13, 2012



ഒരു മരണം....

നീളത്തിലുള്ളോരു കുപ്പിയുടെ
കഴുത്തിനെ വട്ടം പിരിച്ചു പിഴുതു..
കുംഭ നിറയ്‌ക്കാനുള്ളോരു ഗ്ലാസില്‍
കൂമ്പ് വാടാതിരിക്കാന്‍..
നിറമുള്ള വെള്ളത്തില്‍ നിറമില്ല -
വെള്ളം ചാലിച്ചു...
ഒറ്റപെഗ്ഗില്‍ മിന്നിക്കും ദേവതകളെ
മനസ്സില്‍ ധ്യാനിച്ച് ഒരു വലിച്ചിറക്ക്..
മുന്നിലുരുന്ന മുതിര്‍ന്ന ചിക്കന്‍റെ
കാലില്‍ വന്ദനം ചെയ്തു ഒരു കടി..
പിന്നെ സ്വര്‍ഗ്ഗവാതില്‍ മലര്‍ക്കെ തുറന്നു..
കറങ്ങുന്ന കസേരയില്‍..
ചിരിച്ചും കരഞ്ഞും തല കുംബിട്ടിരുന്നു...
മൂക്ക് ഭൂമിദേവിയെ തൊട്ടു..
മിന്നിച്ച ദേവതമാര്‍ കോപിച്ചു..
അഷ്ട്ടദിക്കും പൊട്ടുമാറ്‌ു..
ഞെട്ടി പിളര്‍ന്നോരാര്‍ത്തനാദം...
പടവാള്‍ ഊരി നിലത്തു വീണു
പരിചയായി....
അത്തറിനെ വെല്ലുന്ന സുഗന്ധം
എങ്ങും പടര്‍ന്നു പൊങ്ങി...
കറങ്ങുന്ന കസേരയില്‍ തേനുറ്റുന്ന-
ചുണ്ടുകളുമായി ഒരു മരണം..

ജഗ്ഗൂസ്....

No comments:

Post a Comment